കണ്ണൂർ: കോച്ചുകളുടെ കുറച്ചതുകാരണം കണ്ണൂർ-മംഗളൂരു അൺ റിസർവ്ഡ് സ്പെഷ്യൽ തീവണ്ടിയിൽ വൻതിരക്ക്. തിങ്കളാഴ്ച രാവിലെ മംഗളൂരുവിലേക്കുള്ള യാത്രയിൽ കുട്ടികളടക്കം ബോധരഹിതരായി. 14 കോച്ചുണ്ടായിരുന്ന പാസഞ്ചർ ഇപ്പോൾ 10-11 കോച്ചുകളുമായാണ് ഓടുന്നത്. ലേഡീസ് കോച്ചടക്കം കൂട്ടണമെന്നാവശ്യപ്പെട്ട് കാസർകോട് ലീഗൽ സർവീസസ് അതോറിറ്റിക്ക് പരാതി നൽകി. കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് പരാതി നൽകിയത്. സിറ്റിങ് ബുധനാഴ്ച നടക്കും. റെയിൽവേ അധികൃതരാണ് എതിർ കക്ഷി.
. ചുരുങ്ങിയത് 14 കോച്ചെങ്കിലും ഘടിപ്പിക്കുക
.ലേഡീസ് കോച്ചുകൾ മുഴുവൻ വലുപ്പത്തിലുള്ളവയാക്കുക
.ചെന്നൈ സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ വണ്ടികളിൽ ഡി- റിസർവ്ഡ്/ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ
ഒരു കോച്ചിന്റെ പകുതി വലുപ്പം മാത്രമുള്ള ലേഡീസ് കോച്ചുകൾ. നാല് വലിയ സീറ്റും നാല് ചെറു സീറ്റും മാത്രം. ശ്വാസം മുട്ടി നിരവധി പെൺകുട്ടികളാണ് വീണതെന്ന് വനിതാ യാത്രക്കാർ പറയുന്നു. തിങ്കളാഴ്ച്ചയും അത് സംഭവിച്ചു