ന്യൂഡൽഹി: പാക് പ്രകോപനത്തിന് തക്കമറുപടി നൽകി ഇന്ത്യ. പാകിസ്താന്റെ ആറ് സൈനിക കേന്ദ്രങ്ങൾക്കും സിയാൽകോട്ടിലെ വ്യോമ കേന്ദ്രത്തിനും നേർക്ക് ആക്രമണം നടത്തി. പ്രതിരോധ-വിദേശകാര്യമന്ത്രാലയത്തിന്റെ സംയുക്താ വാർത്താസമ്മേളനമാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്റെ ടെക്നിക്കൽ ഇൻസ്റ്റലേഷനുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ തുടങ്ങിയവയ്ക്കു നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്.
റഫീഖി, മുറിദ്, ചക്ലാല, റഹീം യാർ ഖാൻ, സുക്കൂർ, ചുനിയൻ എന്നീ പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെയാണ് ഇന്ത്യൻ സൈന്യം വ്യോമാക്രമണം വാർത്താ സമ്മേളത്തിൽ കേണൽ സോഫിയ ഖുറേഷി പറഞ്ഞു. പസ്റിലെ റഡാർ സൈറ്റിന് നേർക്കും സിയാൽകോട്ടിലെ വ്യോമതാവളത്തിനു നേർക്കും ഇന്ത്യ ആക്രമണം നടത്തി. ഇന്ത്യയുടെ വ്യോമതാവളങ്ങൾ പാകിസ്താൻ ലക്ഷ്യംവെച്ചതിന് പിന്നാലെയായിരുന്നു ഈ തിരിച്ചടിയെന്നും വാർത്താസമ്മേളനം വ്യക്തമാക്കി