മംഗളൂരു: കനത്ത മഴയിൽ കർണാടകയിലെ മംഗളൂരുവിൽ വീടിന് മുകളിലെക്ക് കുന്നിടിഞ്ഞു വീണ് രണ്ട് കുട്ടികൾ അടക്കം മൂന്ന് പേർ മരിച്ചു. നൈമ(10) പ്രേമ ലത(50) ഇവരുടെ ഒരു വയസുളള പേരക്കുട്ടി എന്നിവരാണ് മരിച്ചത്. ഇവരുടെ മരുമകളെയും മറ്റൊരു കുട്ടിയെയും പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ എൻ ഡി ആർ എഫ് സംഘം തുടരുകയാണ്.മൊണ്ടേപടവുലില്‍ കാന്തപ്പ പൂജാരിയുടെ വീടിനു മുകളിലാണ് ചെറു കുന്ന് ഇടിഞ്ഞുവീണത്.കാന്തപ്പ പൂജാരിയുടെ ഭാര്യയാണ് മരണപ്പെട്ട പ്രേമ ലത. പൂജാരിയെയും ഒരു കുഞ്ഞിനെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉള്ളാളിലെ രണ്ടു വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞു വീണത്. മണ്ണിടിച്ചിലിൽ വീടിന്റെ ജനാല വേർപെട്ട് ദേഹത്ത് പതിച്ചാണ് നൈമ മരിച്ചത്.
ദക്ഷിണ കന്നഡ ജില്ലയിൽ മഴയും മഴക്കെടുതിയും രൂക്ഷമാകുകയാണ് . വീടുകളിൽ വെള്ളം കയറിയതിനാൽ ജനജീവിതം ദുസഹമായി. കുമ്പള, കല്ലപ്പ്, ധർമ്മനഗർ, ഉച്ചില, തലപ്പാടി, വിദ്യാനഗർ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു . ബൈക്കുകളും കാറുകളും വെള്ളത്തിൽ മുങ്ങി പോയി . വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു . ഉത്തരന്നഡാ ,ബെലഗാവി ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ് . കൊങ്കൺ പാതകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ് . കർണാടകയിലെ തീരദേശ – മലനാട് ജില്ലകളിൽ റെഡ് അലേർട്ട് തുടരുകയാണ്.