Latest News

ട്രെയിനിലെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ 715 ഗ്രാം കഞ്ചാവ്; റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിൽ ട്രെയിനിൻ്റെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ 715 ഗ്രാം കഞ്ചാവ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലെത്തിയ ഭാവ്‌നഗർ കൊച്ചുവേളി എക്സ്പ്രസിൻ്റെ പിറകിലെ ജനറൽ കോച്ചിലാണ് കഞ്ചാവ് കണ്ടെത്തിയത്. കറുത്ത ഷോൾഡർ ബാഗിലിലെ പോളിത്തീൻ കവറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ 100 ചെറിയ പോളിത്തീൻ കവറുകളും ഷോൾഡർ ബാഗിനകത്തുണ്ടായിരുന്നു. കഞ്ചാവ് വിൽപനക്കായി കൊണ്ടുപോകുന്നതായി സംശയിക്കുന്നു. റെയിൽവേ പൊലീസ് സംഭവത്തിൽ വിശദമായ […]

ട്രെയിനിലെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ 715 ഗ്രാം കഞ്ചാവ്; റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു Read More »

ആളുകൾ നോക്കി നിൽക്കെ കാറിലേക്കു വലിച്ചുകയറ്റി: പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സംഘം അറസ്‌റ്റിൽ

കാസർകോട് പട്ടാപ്പകൽ നഗരമധ്യത്തിൽനിന്ന് ആളുകൾ നോക്കിനിൽക്കെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കാസർകോട് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് പന്ത്രണ്ടോടെയാണ് കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടുപോയത്. 150 കിലോമീറ്റർ അകലെ കർണാടകയിലെ സകലേശ്‌പുരിൽനിന്നാണ് കർണാടക പൊലീസ്, സംഘത്തെ പിടിച്ചത്. ആന്ധ്രാ സ്വദേശികളായ നാലു പേരെയും ഹനീഫയെയും ഇന്ന് പുലർച്ചെ കാസർകോട് സ്‌റ്റേഷനിൽ എത്തിച്ചു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.കറന്തക്കാട് ആര്യഭവൻ ഹോട്ടലിന്റെ മുന്നിലെ സർവീസ് റോഡിൽനിന്നാണ് ഹനീഫയെ ബലപ്രയോഗത്തിലൂടെ

ആളുകൾ നോക്കി നിൽക്കെ കാറിലേക്കു വലിച്ചുകയറ്റി: പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സംഘം അറസ്‌റ്റിൽ Read More »

ടോൾ പ്ലാസകളിലെ കാത്തിരിപ്പ് അവസാനിക്കുന്നു: 2026 അവസാനത്തോടെ എ.ഐ അധിഷ്‌ഠിത ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: 2026 അവസാനത്തോടെ രാജ്യത്തുടനീളം മൾട്ടി-ലെയ്‌ൻ ഫ്രീ ഫ്ളോ (MLFF) ടോൾ സംവിധാനവും എ.ഐ അധിഷ്ഠിത ഹൈവേ മാനേജ്മെൻ്റ് സാങ്കേതികവിദ്യയും നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി. രാജ്യസഭയിൽ ചോദ്യോത്തരവേളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് ടോൾ പ്ലാസകളിലെ കാത്തിരിപ്പ് ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. ജിപിഎസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ എന്നിവ സ്ഥാപിച്ച് എഐ സഹായത്തോടെയാണ് ടോൾ നിർണയിക്കുന്നത്. നാഷനൽ പേയ്മെൻ്റ് കോർപറേഷൻ (എൻപിസിഐ) തയാറാക്കിയ നാഷനൽ ഇലക്ട്രോണിക് ടോൾ

ടോൾ പ്ലാസകളിലെ കാത്തിരിപ്പ് അവസാനിക്കുന്നു: 2026 അവസാനത്തോടെ എ.ഐ അധിഷ്‌ഠിത ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് നിതിൻ ഗഡ്‌കരി Read More »

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്റെ പാസ്പോർട്ട് തിരിച്ചുനൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിൻ്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിൻ്റെ അഭിഭാഷകർ കോടതിൽ ബോധ്യപ്പെടുത്തിയത്. കേസിൽ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോൾ വ്യവസ്തകളുടെ ഭാഗമായാണ് ദിലീപ് കോടതിയിൽ പാസ്പോർട്ട് സമർപ്പിച്ചിരുന്നത്. പിന്നീട് വ്യവസ്ത‌തകളിൽ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്പോർട്ട് വീണ്ടും

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി Read More »

കിഫ്ബി മസാലബോണ്ട് കേസ്; മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ

കിഫ്ബി മസാലബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും നല്‍കിയ ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ. കിഫ്ബിയുടെ ഹര്‍ജിയില്‍ നേരത്തെ നോട്ടീസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നേരത്തെ മസാല ബോണ്ട് കേസില്‍ ‘ഫെമ’ ലംഘനം കണ്ടെത്തിയ ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. നാല് മാസത്തേക്കായിരുന്നു സ്റ്റേ. റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്നായിരുന്നു കിഫ്ബിയുടെ വാദം. പിന്നാലെ വിശദമായ മറുപടി

കിഫ്ബി മസാലബോണ്ട് കേസ്; മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ Read More »

പോറ്റിയേ കേറ്റിയേ…; കടുത്ത നടപടി ഉടനില്ല; കോടതിയില്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലില്‍ പൊലീസ്

പോറ്റിയേ കേറ്റിയേ…’ എന്ന വിവാദ പാരഡി ഗാനത്തില്‍ പരാതിക്കാരന് തിരിച്ചടി. പ്രതികള്‍ക്കെതിരെ ഉടന്‍ കടുത്ത നടപടി ഉണ്ടാകില്ല. കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കും. പ്രതികള്‍ക്ക് നോട്ടീസ് അയച്ചശേഷമായിരിക്കും തുടര്‍നടപടി. പ്രതിപ്പട്ടികയില്‍ ഇല്ലാത്ത അണിയറ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും നീക്കമുണ്ട്. പരാതിക്കാരന്റെ മൊഴി നാളെയോ മറ്റന്നാളോ രേഖപ്പെടുത്തും. ഗാനം അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതായി കാണിച്ച് തിരുവാഭരണപാത സംരക്ഷണ സമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാരഡി ഗാനം പ്രചരിപ്പിക്കുന്നത്

പോറ്റിയേ കേറ്റിയേ…; കടുത്ത നടപടി ഉടനില്ല; കോടതിയില്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലില്‍ പൊലീസ് Read More »

ജയിൽ കോഴക്കേസിൽ കേസെടുത്ത ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജയിൽ കോഴക്കേസിൽ കേസെടുത്ത ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊടി സുനിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തൽ.8 തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങി. പരോളിനും ജയിലിലെ സൗകര്യങ്ങൾക്കും വേണ്ടി പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്

ജയിൽ കോഴക്കേസിൽ കേസെടുത്ത ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത് Read More »

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൻ്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ

കൊച്ചി: കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ ടയറുകൾ പൊട്ടി. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്‌സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാന്തതിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിങ്

അടിയന്തിര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിൻ്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ Read More »

പെരിയ, കാലിയടുക്കത്ത് പ്ലസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: പെരിയ, കാലിയടുക്കത്ത് പ്ലസ്‌ടു വിദ്യാർത്ഥിയെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്യോട്ട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥി വൈശാഖ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച‌ രാവിലെയാണ് സംഭവം. അച്ഛൻ കമലാക്ഷനും മാതാവ് സിന്ധുവും ജോലിക്കു പോയിരുന്നു. മറ്റൊരു സഹോദരനായ വൈഷ്‌ണവ് ഉണർന്ന് നോക്കിയപ്പോൾ വൈശാഖ് കിടന്നിരുന്ന മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നതായി കണ്ടു. വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നി അയൽവാസികളെ അറിയിച്ചു. തുടർന്ന് വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് വൈശാഖിനെ

പെരിയ, കാലിയടുക്കത്ത് പ്ലസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ Read More »

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാറിലുണ്ടായിരുന്ന ആൾ പുറത്തിറങ്ങിയില്ല; യുവാവ് കാറിൽ മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. ബുധനാഴ്‌ച രാത്രിയാണ് മൃതദേഹം കണ്ടത്. വൈകിട്ട് നാലു മുതൽ ഈ കാർ പരിസരത്ത് നിർത്തിയിട്ടിട്ടുണ്ടായിരുന്നു. കാറിനുള്ളിൽ നിന്നും ആരും ഇറങ്ങാത്തത് കണ്ടതിനെതുടർന്ന് രാത്രിയിൽ നാട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. കാറിൻറെ പിൻസീറ്റിലെ ഗ്ലാസ് തകർത്താണ് ഡോർ തുറന്ന് യുവാവിനെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബെംഗളൂരുവിൽ ഷെഫ് ആയി ജോലി

മണിക്കൂറുകൾ കഴിഞ്ഞിട്ടും കാറിലുണ്ടായിരുന്ന ആൾ പുറത്തിറങ്ങിയില്ല; യുവാവ് കാറിൽ മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു Read More »

Scroll to Top