Latest News

World AIDS Day 2025 : എയ്ഡ്സ് ; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം

എല്ലാ വർഷവും ഡിസംബർ 1 ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്ഡ്‌സ്) എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വൈറസ് ബാധിച്ചവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനുമുള്ള ഒരു അവസരമാണ് ആഗോളതലത്തിൽ ഈ ദിനം. എച്ച്ഐവി പ്രതിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, സമയബന്ധിതമായ പരിശോധനയും ചികിത്സയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. “Overcoming disruption, […]

World AIDS Day 2025 : എയ്ഡ്സ് ; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കാം Read More »

തീർഥാടനം തുടങ്ങി 15 ദിവസം; ദർശനം നടത്തിയവരുടെ എണ്ണം 13 ലക്ഷം

ശബരിമല തീർഥാടനം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷമായി ഉയർന്നു. ഏറ്റവും കുറവ് തീർഥാടകർ എത്തിയത് ഞായറാഴ്‌ചയാണ്. 50,264 പേർ മല കയറി. വെർച്വൽ ക്യൂ ബുക്കു ചെയ്ത‌വരിൽ നല്ലൊരു ഭാഗവും ഞായറാഴ്ച എത്തിയില്ല. അതിനാൽ 10,000 ന് മുകളിൽ സ്പോട് ബുക്കിങ് കൊടുത്തു. എന്നിട്ടും തിരക്ക് കുറവായിരുന്നു. ഇന്നും അതേ അവസ്‌ഥയാണ്.ഞായറാഴ്ചയിലേതിനേക്കാൾ അൽപം കൂടി തിരക്കുണ്ട്. പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ രാവിലെ 7 ന് ഒരു നിരയിൽ

തീർഥാടനം തുടങ്ങി 15 ദിവസം; ദർശനം നടത്തിയവരുടെ എണ്ണം 13 ലക്ഷം Read More »

അടുത്ത മാസം വിരമിക്കുന്ന ചിറ്റാരിക്കാൽ എസ് ഐക്ക് ശബരിമലയിൽ ഭക്തി നിർഭരമായ യാത്രയയപ്പ്

ശബരിമല: തീർത്ഥാടന കാലത്ത് 25 വർഷത്തിലധികം തവണ ശബരിമലയിൽ സേവനം അനുഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് ശബരിമലയിൽ ഭക്തി നിർഭരമായ യാത്രയയപ്പ്. കാസർകോട് ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മധുസൂദനൻ മടിക്കൈയ്ക്കാണ് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയത്. സന്നിധാനത്ത് നടന്ന ചടങ്ങിൽ എ.ഡി.ജി.പി എസ് ശ്രീജിത്ത് അയ്യപ്പൻ്റെ ബഹുവർണ ഫോട്ടോ ഉപഹാരമായി നൽകി. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസ്, വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി.സതീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. 1995 ൽ ആണ് മധുസൂദനൻ കേരള പോലീസിൽ എത്തിയത്.

അടുത്ത മാസം വിരമിക്കുന്ന ചിറ്റാരിക്കാൽ എസ് ഐക്ക് ശബരിമലയിൽ ഭക്തി നിർഭരമായ യാത്രയയപ്പ് Read More »

ഭക്ഷണം വിളമ്പുന്നതിനിടെ എയർഹോസ്റ്റസിനെ മോശമായി സ്പർശിച്ചു: മലയാളി യുവാവ് ഹൈദരാബാദിൽ അറസ്റ്റിൽ

ഹൈദരാബാദ്: എയർഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യുവാവ് ഹൈദരാബാദിൽ അറസ്റ്റിൽ. ദുബായ്- ഹൈദരാബാദ് വിമാനത്തിലെ യാത്രക്കാരനാണ് ഞായറാഴ്ച്ച പിടിയിലായത്. വിമാനത്തിലെ കാബിൻ ക്രൂ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എയർഹോസ്റ്റസ് ഭക്ഷണം വിളമ്പുന്നതിനിടെ ഇയാൾ അവരെ മോശമായി സ്പ‌ർശിക്കുകയായിരുന്നു. എയർഹോസ്റ്റസ് ഉടൻ തന്നെ യാത്രക്കാരൻ മോശമായി പെരുമാറിയ വിവരം ക്യാപ്റ്റനെ അറിയിച്ചു. വിമാനം ലാൻഡ് ചെയ്‌തയുടൻ ആർ ജി ഐ എയർപോർട്ട് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്‌തു. യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനമിറങ്ങിയപ്പോൾ ഇയാളുടെ

ഭക്ഷണം വിളമ്പുന്നതിനിടെ എയർഹോസ്റ്റസിനെ മോശമായി സ്പർശിച്ചു: മലയാളി യുവാവ് ഹൈദരാബാദിൽ അറസ്റ്റിൽ Read More »

ബന്ധുവായ കുട്ടി പുഴയിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ചു

ചാലക്കുടി പുഴയിൽ അന്നനാട് ആറങ്ങാലിക്കടവിൽ കുളിക്കുന്നതിനിടെ പുഴയിൽ മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചെങ്കിലും ബന്ധുവായ രക്ഷകൻ മരിച്ചു. എളവൂർ കൊടുമ്പിള്ളി കൃഷ്ണനാണു (30) മരിച്ചത്. ജോഷിയുടെയും മിനിയുടെയും മകനാണ്. എളവൂരിൽ നിന്നു ബന്ധുവീട്ടിലെത്തിയ സംഘത്തിലെ ആറുപേരാണ് കുളിക്കാനിറങ്ങിയത്.സംഘത്തിലെ നാലാംക്ലാസ് വിദ്യാർഥി ആദിദേവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കൃഷ്ണൻ മുങ്ങിപ്പോയത്. പത്തരയോടെ ആറങ്ങാലിക്കടവിലെത്തിയ സംഘത്തിലുള്ളവർ കുളിക്കാനിറങ്ങിയപ്പോഴും കൃഷ്ണനും മറ്റൊരു കുട്ടിയും കരയിൽ ഇരിക്കുകയായിരുന്നു. നീന്തുന്നതിനിടെ ആദിദേവ് മുങ്ങുന്നതായി കണ്ട കൃഷ്ണൻ പുഴയിലേക്കിറങ്ങി കുട്ടിയെ കയ്യിലെടുത്തു കരയിലെത്തിച്ചു. കുട്ടി കരയിലേക്കു

ബന്ധുവായ കുട്ടി പുഴയിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ചു Read More »

ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ബൈക്ക് യാത്രക്കാരായ സുഹൃത്തുക്കൾ മരിച്ചു

ഹരിപ്പാട് ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ സ്വദേശികളായ ചേടുവള്ളിൽ പ്രദീപ് കുമാറിൻ്റെയും ഗിരിജയുടെയും മകൻ പി.ഗോകുൽ (25), ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ എസ്. ശ്രീനാഥ് (25) എന്നിവരാണു മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിനു വടക്കുവശത്തായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തും മറ്റേയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും മരിച്ചു. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക്

ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ബൈക്ക് യാത്രക്കാരായ സുഹൃത്തുക്കൾ മരിച്ചു Read More »

കായംകുളത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു

കായംകുളം: ഭാര്യ നവ്യയെ പ്രസവത്തിനായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കുമ്പോഴാണു നവജിത്ത് (30) പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധു (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാവേലിക്കര കോടതിയിലെ അഭിഭാഷകനാണ് നവജിത്ത്. സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല.സാമ്പത്തികമായി ഉയർന്നനിലയിലാണു കുടുംബമെന്നും സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. രക്ഷിതാക്കളും മകനും തമ്മിലുള്ള കുടുംബപ്രശ്‌നങ്ങളാകാം അക്രമത്തിനു പിന്നിലെന്നു പ്രദേശവാസികൾ പറയുന്നു. മാതാപിതാക്കളെ വെട്ടിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച പ്രതി

കായംകുളത്ത് മകൻ അച്ഛനെ വെട്ടിക്കൊന്നു Read More »

മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്; നടപടി മസാല ബോണ്ട് ഇടപാടിൽ, നേരിട്ടോ പ്രതിനിധി വഴിയോ മറുപടി നൽകണം

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്‌ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ

മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്; നടപടി മസാല ബോണ്ട് ഇടപാടിൽ, നേരിട്ടോ പ്രതിനിധി വഴിയോ മറുപടി നൽകണം Read More »

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, മരണസംഖ്യ നൂറ് കടന്നു, ജനങ്ങൾ ഭീതിയിൽ

ദില്ലി: ഡിറ്റ് വാ ചുഴലിക്കാറ്റ് ഭീകരനാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂടം. നാശനഷ്‌ടം കനത്തോടെ ശ്രീലങ്കയിൽ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ടുകൾ. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. ശ്രീലങ്കയിൽ ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. അതേസമയം, രക്ഷാദൗത്യത്തിൽ ലങ്കൻ ക്രിക്കറ്റ് ടീം നായകൻ അസലങ്കയും താരങ്ങളും പങ്കുചേർന്നു. അതിനിടെ, രക്ഷാപ്രവർത്തനത്തിന്

ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, മരണസംഖ്യ നൂറ് കടന്നു, ജനങ്ങൾ ഭീതിയിൽ Read More »

കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതിക്കും തൂക്കുകയർ വിധിച്ച് കോടതി

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയ്ക്കും വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ കോടതി വിധിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി രാവിലെ രജനിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു

കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതിക്കും തൂക്കുകയർ വിധിച്ച് കോടതി Read More »

Scroll to Top