Latest News

കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കുമ്പള മാവിനക്കട്ട സ്വദേശിയായ യുവാവിനെ മംഗളൂരുവിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വാഴവളപ്പിലെ ഉദയൻ -പുഷ്‌പ ദമ്പതികളുടെ മകൻ റോഷൻ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കദ്രി, ശിവസാഗിലെ അപ്പാർട്മെന്റിൽ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്നാണ് വിവരം. മുറിയിൽ ചോരപ്പാടുകളുണ്ടായിരുന്നു. കൂൾബാറിലെ ജീവനക്കാരനായിരുന്നു റോഷൻ. ഒരാഴ്ച‌ മുമ്പാണ് നാട്ടിലെത്തി തിരിച്ചു പോയത്‌. കദ്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം തുടങ്ങി Read More »

ഒറ്റയടിക്ക് കൂടിയത് 1680 രൂപ; ബ്രേക്കിൽ നിന്ന് കാലെടുത്ത് സ്വർണവില

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1680 രൂപയാണ് വർധിച്ചത്. 1,14,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് വർധിച്ചത്. 14,345 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഒരിടവേളയ്ക്ക് ശേഷം ഇന്നലെ സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല.തിങ്കളാഴ്ചയും ചൊവ്വാഴ്‌ചയുമായി ഒരു പവൻ സ്വർണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചുവരവ്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഇത് തന്നെയാണ്

ഒറ്റയടിക്ക് കൂടിയത് 1680 രൂപ; ബ്രേക്കിൽ നിന്ന് കാലെടുത്ത് സ്വർണവില Read More »

ആമസോണിൽ ഓർഡർ ചെയ്‌തത്‌ വില കൂടിയ ലാപ്പ്ടോപ്; പാഴ്സൽ തുറന്നുനോക്കിയപ്പോൾ കല്ലും തുണിയും; പരാതി നൽകി യുവാവ്

കോട്ടയം: ആമസോണിൽ വിലകൂടിയ ലാപ്ടോപ്പിന് ഓർഡർ നൽകിയ യുവാവിന് ലഭിച്ചത് കല്ലും തുണിയുമെന്ന് പരാതി. കോട്ടയം പൈക സ്വദേശി ഡോൺ ടോം ആണ് ആമസോണിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 12നാണ് 56,000 രൂപ വിലയുള്ള ലെനോവോയുടെ ThinkPad E14 എന്ന ലാപ്ടോപ്പ് ഡോൺ ഓർഡർ ചെയ്ത‌ത്. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് ഓർഡർ ഡെലിവറി ചെയ്‌തത്‌. കാർഡ് ബോർഡ് തുറന്നുനോക്കിയപ്പോൾ ഡോൺ ഞെട്ടിപ്പോയി. അതിനകത്ത് വൃത്തിയായി പൊതിഞ്ഞിരിക്കുന്ന നിലയിൽ കല്ലും തുണികളുമാണ് കാണപ്പെട്ടത്. പാഴ്‌സലിലെ കല്ലിൻ്റെയും തുണിയുടെയും ചിത്രമടക്കം

ആമസോണിൽ ഓർഡർ ചെയ്‌തത്‌ വില കൂടിയ ലാപ്പ്ടോപ്; പാഴ്സൽ തുറന്നുനോക്കിയപ്പോൾ കല്ലും തുണിയും; പരാതി നൽകി യുവാവ് Read More »

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

എറണാകുളം: കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടച്ച് അപകടം. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു എന്നാണ് നിലവിലെ വിവരം. ജയ് ഭാരത് കോളേജിൻ്റെ ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോളേജ് ബസിലെ ഡ്രൈവറുടെ കാൽ കാബിനിൽ കുടുങ്ങി പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. എറണാകുളം -പെരുമ്പാവൂർ റൂട്ടിൽ പൂക്കാട്ടുപടിയ്ക്ക് അടുത്ത് അറയ്ക്കപ്പടിയിൽ വെച്ചാണ് അപകടമുണ്ടായത്. വീതി കുറഞ്ഞ ഒട്ടേറെ വളവുകളുള്ള റോഡാണ് ഈ ഭാഗത്തേത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇത് അപകടങ്ങളിലേക്ക് നയിക്കാറുണ്ട് എന്നും പറയപ്പെടുന്നു. എന്നാൽ

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർത്ഥികൾക്ക് പരിക്ക് Read More »

വീടിന് മുന്നിലെ റീത്ത്; ഭീഷണികളെ ഭയക്കുന്നില്ലെന്ന് എഴുത്തുകാരൻ വിഎസ് അനിൽകുമാർ, പൊലീസിൽ പരാതി നൽകി

കണ്ണൂർ: വീടിന് മുന്നിൽ റീത്ത് കണ്ട സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ വി എസ് അനിൽകുമാർ. ഇത്തരം പ്രവൃത്തികൾ ഇരുട്ടിന്റെ മറവിൽ രണ്ടു കൂട്ടരാണ് ചെയ്യുകയെന്നും ഭീരുക്കളും കള്ളൻമാരുമാണെന്നും വി എസ് അനിൽകുമാർ പറഞ്ഞു. ഭീരുത്വം നിറഞ്ഞ പരിപാടിയാണിത്. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഏറ്റുവാങ്ങിയതിന് ശേഷം ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ വിമർശനാത്മകമായ കമന്റുകൾ ഉണ്ടായിരുന്നുവെന്നും വി എസ് അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണമെന്നാണ് പരാതിയിലെ ആവശ്യമെന്നും അനിൽകുമാർ പറഞ്ഞു.ഫോണിലോ മറ്റോ ഭീഷണികൾ

വീടിന് മുന്നിലെ റീത്ത്; ഭീഷണികളെ ഭയക്കുന്നില്ലെന്ന് എഴുത്തുകാരൻ വിഎസ് അനിൽകുമാർ, പൊലീസിൽ പരാതി നൽകി Read More »

വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി

കൽപ്പറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി. തിങ്കളാഴ്ച്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി ജീവനൊടുക്കിയത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് അറസ്റ്റിലായത്. പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം സ്‌കൂൾ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികൾ പിടിയിലായെങ്കിലും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു പെൺകുട്ടിയെന്നും അതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് വിവരം. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി ജീവനൊടുക്കി Read More »

ദീർഘിപ്പിച്ചിട്ടില്ല, ഏകീകരിച്ചിട്ടേയുള്ളൂ- ബാർ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ്

കണ്ണൂർ: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഏകീകരിക്കുകയാണുണ്ടായതെന്നും എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ്. നേരത്തെ തന്നെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ അനുവദിച്ച സമയം രാവിലെ പത്തുമുതൽ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെന്നേയുള്ളൂവെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.ടൂറിസം ഡെസ്റ്റിനേഷനുകളിൽ കുറച്ചുകാലമായി ഈ സമയക്രമം ആണുള്ളതെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഡെസ്റ്റിനേഷനുകളാണെങ്കിലും അല്ലെങ്കിലും എല്ലാ ബാറുകളുടെയും ലൈസൻസ് ഫീസ് 35 ലക്ഷംരൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിന്റെ തൊട്ടടുത്തും ബാർ

ദീർഘിപ്പിച്ചിട്ടില്ല, ഏകീകരിച്ചിട്ടേയുള്ളൂ- ബാർ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ് Read More »

വീണ്ടും അനാസ്ഥ; സ്‌കൂട്ടർ മറിഞ്ഞ് യുവാവ് ഓടയിൽ വീണു, രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കോഴിക്കോട്: നിർമ്മാണ പ്രവൃത്തിയിൽ വീണ്ടും അധികൃത അനാസ്ഥ; നിയന്ത്രണം തെറ്റിയ സ്‌കൂട്ടർ മറിഞ്ഞ് യുവാവ് റോഡരികിലെ ഓടയിലേക്ക് വീണു. ഭാഗ്യത്തിന് ആളപായം ഉണ്ടായില്ല. കോഴിക്കോട്, മാനാഞ്ചിറ-മലാപ്പറമ്പ് റോഡിലാണ് അപകടം. ഒളവണ്ണ സ്വദേശി നിസാറാണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹം നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്നിൽ ഓടിക്കൊണ്ടിരുന്ന കാർ ഇടത്തോട്ട് തിരിയാനായി ഇൻഡിക്കേറ്റർ ഇട്ടപ്പോൾ നിസാർ ഓടിച്ചിരുന്ന സ്കൂട്ടർ സഡൻ ബ്രേക്കിടുകയായിരുന്നു. ഇതോടെ സ്‌കൂട്ടർ മറിയുകയും നിസാർ റോഡരികിൽ നിർമ്മാണത്തിലിരിക്കുന്ന സ്ലാബിടാത്ത ഓടയിലേക്ക് തലകുത്തി വീഴുകയുമായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയവരാണ് യുവാവിനെ

വീണ്ടും അനാസ്ഥ; സ്‌കൂട്ടർ മറിഞ്ഞ് യുവാവ് ഓടയിൽ വീണു, രക്ഷപ്പെട്ടത് ഭാഗ്യത്തിന് Read More »

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

കൊച്ചി: 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന ഷെഫീക്കിനെയാണ് മദ്യവുമായി എക്സൈസ് പിടികൂടിയത്. കൊച്ചി നഗരത്തിൽ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് ഇയാൾ മദ്യം എത്തിച്ച് നൽകിയിരുന്നതായി എക്സൈസ് കണ്ടെത്തി.

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ Read More »

‘സേവ് ബോക്സസ് ആപ്’ തട്ടിപ്പ്; ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പിൽ നടൻ ജയസൂര്യയ്ക്കെതിരെ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു ജയസൂര്യ. കേസിൽ രണ്ട് തവണ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ അഭിനയിച്ചെന്ന ആരോപണത്തെ തുടർന്നാണ് ജയസൂര്യയെ എൻഫോഴ്സസ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. തട്ടിപ്പിലൂടെ സേവ് ബോക്‌സ്‌ നേടിയ കള്ളപ്പണം കൈമാറിയവരുടെ പട്ടികയിൽ ജയസൂര്യയും

‘സേവ് ബോക്സസ് ആപ്’ തട്ടിപ്പ്; ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി Read More »

Scroll to Top