ബാഴ്സലോണ: അത്യന്തം ആവേശം നിറഞ്ഞ കോപ്പ ഡെല്‍ റേയിലെ ആദ്യപാദ സെമി പോരാട്ടം സമനിലയില്‍. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും നാലു ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഏപ്രില്‍ മൂന്നാം തീയതി അത്ലറ്റിക്കോയുടെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദ മത്സരത്തിലെ വിജയികള്‍ ഫൈനലിലേക്ക് മുന്നേറും. ബാഴ്സയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ജൂലിയന്‍ അല്‍വാരസ് (1′), അന്റോയ്ന്‍ ഗ്രീസ്മാന് (6′), മാര്‍ക്കോസ് ലോറെന്റേ (84′)അലക്സാണ്ടര്‍ സൊര്‍ലോത്ത് (90+3′) എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി സ്കോര്‍ ചെയ്തത്. പെഡ്രി (19′), പാവു കുബാര്‍സി (21′), ഇനിഗോ മാര്‍ട്ടിനെസ് (41′), റോബര്‍ട്ട് ലെവന്‍ഡോസ്കി (74′) എന്നിവരായിരുന്നു ബാഴ്സയുടെ സ്കോറര്‍മാര്‍.
ആദ്യ ആറു മിനിറ്റിനുള്ളിൽ ജുലിയൻ ആൽവാരസും ആന്റോയിൻ ഗ്രിസ്മാനും നേടിയ ഗോളുകൾ വഴി അറ്റ്ലറ്റിക്കോ മാഡ്രിഡ് 2-0 എന്ന ലീഡ് നേടി. എന്നാൽ, പെട്രി, പൗ കുബാർസി, ഇനിയ്ഗോ മാർട്ടിനസ് എന്നിവരുടെ ഗോളുകൾ വഴി ബാഴ്സലോണ ആദ്യ പകുതിയിൽ തന്നെ 3-2 എന്ന ലീഡ് നേടി. രണ്ടാം പകുതിയിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയുടെ ലീഡ് 4-2 ആയി വർദ്ധിപ്പിച്ചു. എന്നിരുന്നാലും, മാർക്കോസ് ലോറന്റെയും അലക്സാണ്ടർ സോർലോത്തും അറ്റ്ലറ്റിക്കോ മാഡ്രിഡിനായി ഗോൾ നേടി മത്സരത്തെ സമനിലയിൽ എത്തിച്ചു. മറുപാദ മത്സരം ഏപ്രിൽ 2-ന് മാഡ്രിഡിൽ നടക്കും.