കേന്ദ്ര സർക്കാർ വേതനം തരാതെ സേവനം ചെയ്യിക്കുന്നതിനെതിരെ സംസ്ഥാനത്ത് ആശ വർക്കർമാരുടെ സമരം ശക്തം. വിവിധ കേന്ദ്രങ്ങളിൽ ആശാ വര്‍ക്കേഴ്സ് & ഫെസിലിറ്റേറ്റേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ(സി ഐ ടി യു)യുടെ നേതൃത്വത്തില്‍ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട് ആദായ നികുതി ഓഫീസിലേക്കായിരുന്നു മാർച്ച്. മാർച്ചിനെ അഭിസംബോധന ചെയ്ത് അഖിലേന്ത്യാ പ്രസിഡന്റ പി പി പ്രേമ സംസാരിച്ചു.
ആശമാരെ കേന്ദ്ര സര്‍ക്കാരാണ് തൊഴിലാളിയായി അംഗീകരിക്കേണ്ടതെന്ന് അവർ പറഞ്ഞു. മിനിമം ശമ്പളം പോലും നല്കാന് കേന്ദ്രം നല്‍കുന്നില്ല. ആശ്വാസ കിരണ്‍ ഇന്‍ഷുറന്‍സ് സ്കീം കേന്ദ്രം ഒഴിവാക്കി. ആശമാരെ കൊണ്ട് അമിത ജോലി എടുപ്പിക്കുകയാണ് കേന്ദ്രം. നേരത്തേ യു ഡി എഫ് സർക്കാരും ഇപ്പോൾ മോദി സര്‍ക്കാരും എടുക്കുന്നത് ഒരേ നിലപാടാണെന്നും അവർ ചൂണ്ടിക്കാട്ടി.