വീട്ടിൽനിന്ന് പതിന്നാലരപ്പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവർഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവർഷം മേയ് 10-നു പ്രയാർ വടക്കുമുറിയിൽ പനക്കുളത്ത്പുത്തൻ വീട്ടിൽ സാബു ഗോപാലൻ്റെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്.
കേസിൽ സാബു ഗോപാലൻ്റെ മകൻ്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയിൽ ഇടയനമ്പലത്ത് നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായി. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് സ്വർണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു.) വീട്ടിൽനിന്ന് പതിന്നാലരപ്പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവർഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവർഷം മേയ് 10-നു പ്രയാർ വടക്കുമുറിയിൽ പനക്കുളത്ത്പുത്തൻ വീട്ടിൽ സാബു ഗോപാലൻ്റെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്.
കേസിൽ സാബു ഗോപാലൻ്റെ മകൻ്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയിൽ ഇടയനമ്പലത്ത് നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായി. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് സ്വർണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ഇതിന്റെ വസ്തുത അറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്തിരുന്നു. ഇതിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഗോപിക പറഞ്ഞത്. തുടർന്ന് ഗോപികയെ സാബു ഗോപാലൻ്റെ വീട്ടിൽ കൊണ്ടുവന്ന് അന്വേഷണം നടത്തിയപ്പോൾ നഷ്ടപ്പെട്ടു എന്ന് പറഞ്ഞ സ്വർണം ആ വീട്ടിൽ നിന്നു കണ്ടെത്തി. തുടർന്ന് ഗോപികയെ വിശദമായി ചോദ്യംചെയ്തു. ഇതിൽ നിന്ന് കഴിഞ്ഞവർഷം സാബു ഗോപാലൻ്റെ വീട്ടിൽനിന്നു കാണാതായ പതിന്നാലരപ്പവൻ്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത് ഗോപികയാണെന്ന് സമ്മതിക്കുകയും ചെയ്തു. മോഷ്ടിച്ച സ്വർണം ഗോപിക ബന്ധുവിനെക്കൊണ്ട് വിൽപ്പിച്ചിരുന്നു. വിറ്റു കിട്ടിയ പണത്തിൻ്റെ ഒരുഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തിൽ ഇരുന്ന സ്വർണം എടുക്കുകയും ചെയ്തു.