ഉത്തർപ്രദേശ് പ്രയാഗ്രാജിലെ മഹാ കുംഭമേളയിൽ വീണ്ടും തീപിടിത്തം. മഹാകുംഭ് നഗർ പ്രദേശത്തെ സെക്ടർ 18 ലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.ബിജെപി സർക്കാർ കൊട്ടി ആഘോഷിക്കുന്ന കുംഭമേളയിൽ നാലാം തവണയാണ് തീപ്പിടുത്തം ഉണ്ടാകുന്നത്.
തിക്കിലും തിരക്കിലും പെട്ട് മുപ്പതോളം പേർ കൊല്ലപ്പെട്ടതായാണ് യുപി സർക്കാരിന്റെ ഔദ്യോഗിക കണക്ക്.എന്നാൽ യഥാർത്ഥ കണക്ക് ഞെട്ടിക്കുന്നതാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്ലോണ്‍ട്രിയാണ് തെളിവുകള്‍ ഉള്‍പ്പെടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുംഭമേളയിലുണ്ടായ അപകടത്തിന്റെ വ്യാപ്തി ബിജെപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
മഹാകുംഭമേള ദുരന്തത്തിലെ യഥാർഥ മരണസംഖ്യ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ്, അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ രാജ്യശ്രദ്ധ നേടിയ ന്യൂസ് ലോൺഡ്രി പ്രത്യേക അന്വേഷ റിപ്പോർട്ട് പുറത്തുവിട്ടത്. ജനുവരി 29 ന് പുലർച്ചെ പ്രയാഗ് രാജിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായും, 60-ലേറെ പേർക്ക് പരിക്കേറ്റതായുമുള്ള യുപി സർക്കാർ സ്ഥിരീകരണം വ്യാജമെന്നാണ് ന്യൂസ് ലോൺഡ്രിയുടെ കണ്ടെത്തൽ. പൊലീസ്, ആശുപത്രി രേഖകൾ പ്രകാരം 79 മരിച്ചെന്നാണ് ന്യൂസ് ലോൺഡ്രി റിപ്പോർട്ട്..