തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ഹെർണിയയ്ക്കു ചികിത്സ തേടിയ യുവാവ് ശസ്ത്രക്രിയയെ തുടർന്നു മരിച്ചു. കോടിയേരി മാടപ്പീടിക വാഴക്കാത്ത് വീട്ടിൽ വി.കെ.മനീഷാണു(40) മരിച്ചത്. ബുധനാഴ്ച രാത്രിയാണു സംഭവം. മുംബൈയിൽനിന്ന് അവധിക്കു നാട്ടിലെത്തിയതാണു മനീഷും കുടുംബവും. 6നു വൈകിട്ടു വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പിറ്റേന്നു വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ വയറ്റിൽ രക്തം കട്ട പിടിച്ചതായും ഓപ്പറേഷൻ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചു. മുംബൈയിലെത്തി ചികിത്സ നടത്താമെന്നു പറഞ്ഞെങ്കിലും 6 മണിക്കുറിനകം ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ പറഞ്ഞതിനെത്തുടർന്ന് അവിടെത്തന്നെ ശസ്ത്രക്രിയ നടത്തി.ശസ്ത്രക്രിയയ്ക്കു ശേഷം മനീഷിനു ബോധമുണ്ടായിരുന്നില്ല. ഹൃദയാഘാതമുണ്ടായെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി മനീഷിന്റെ ഭാര്യ സുര്യ നൽകിയ പരാതിയിൽ പറയുന്നു. സുര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പരിയാരം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ പരേതനായ മുകുന്ദന്റെയും രമണിയുടെയും മകനാണ് മനീഷ്. മക്കൾ: ജക്ഷ്, ജിയാൻ. സഹോദരൻ: രാകേഷ്,