കാസർകോട്: കരിന്തളം കിളിയളം ചാലിൽ രണ്ട് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തി. 70 വയസോളം പ്രായം വരുന്ന പുരുഷൻ്റെതാണ് മൃതദേഹം. വള്ളിപ്പടർപ്പിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരുടെ വിവരത്തെ തുടർന്ന് എസ്ഐ, രതീശൻ്റെ നേതൃത്വത്തിൽ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സെത്തി മൃതദേഹം ചാലിൽ നിന്ന് പുറത്തെടുത്തു. ഇൻക്വസ്റ്റിന് ശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദേശവാസികളുടേതല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മലയോര മേഖലയിൽ മഴക്കെടുതിയിൽപെട്ട ആളുടെതാകാമെന്ന് സംശയിക്കുന്നു.
വിവാഹംകഴിക്കാൻ ഗോവയിലെത്തി, അവിടെ വച്ചുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ കൊന്ന ആൺസുഹൃത്ത് അറസ്റ്റിൽ ഹോട്ടലിൽ കയറി ബീഫ് ചൂടാക്കി കഴിച്ച ശേഷം മോഷണംനടത്തിയ പ്രതി പിടിയിൽ