. ദേശീയപാതയിലേക്കു മണ്ണിടിഞ്ഞു വീണതിന്റെ എതിർഭാഗത്തെ മൺതിട്ടയിലാണു ശാസ്ത്രീയമായി കോൺക്രീറ്റ് നെയ്ലിങ് ആരംഭിച്ചത്. ദേശീയപാത നിർമാണ മേഖലകളിൽ സന്ദർശനം നടത്താൻ മനോരമ നിയോഗിച്ച വിദഗ്ധസംഘം കോൺക്രീറ്റ് നെയ്ലിങ് നടത്തണ നടത്തണമെന്നു നിർദേശിച്ചിരുന്നു. സംഘം ദേശീയപാത നിർമാണ മേഖലകളിൽ നടത്തിയ പരിശോധനയിൽ ശാസ്ത്രീയ രീതിയിലല്ല കോൺക്രീറ്റ് നെയ്ലിങ് നടത്തിയതെന്നു കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണു മണ്ണുപരിശോധന നടത്തി, നിശ്ചിത ദുരത്തിൽ ആങ്കർ റോഡുകൾ സ്ഥാപിച്ച് ഇവയെ കമ്പിവല ഉപയോഗിച്ചു കെട്ടിയാണു കോൺക്രീറ്റ് നെയ്ലിങ് നടത്തേണ്ടതെന്നു നിർദേശം നൽകിയിരുന്നു. സാധാരണ രീതിയിൽ കോൺക്രീറ്റ് മിശ്രിതം ഗ്രൗട്ടിങ് മാത്രം നടത്തിയ സ്ഥലങ്ങളിൽ വ്യാപകമായി മണ്ണിടിഞ്ഞു വീണിരുന്നു. ചില സ്ഥലങ്ങളിൽ പേരിനുമാത്രം കമ്പികൾ മൺതിട്ടയിൽ സ്ഥാപിച്ചായിരുന്നു നെയ്ലിങ് കപ്പണത്തട്ടിൽ നേരത്തെ മണ്ണിടിഞ്ഞുവീണ സ്ഥലങ്ങളിൽ പഴയ ദേശീയപാതയ്ക്കു മുകളിലുള്ള മൺതിട്ടയിലും കമ്പിവലകൾ സ്ഥാപിക്കാതെയായിരുന്നു നെയ്ലിങ്. ഇവയുടെ മുകളിലുള്ള ഭാഗത്തെ വൈദ്യുതത്തുണുകൾ ഉൾപ്പെടെയാണ് ഇടിഞ്ഞുവീണത്. ഇക്കാര്യവും വിദഗ്ധസംഘം ചുണ്ടികാട്ടിയിരുന്നു. സാധാരണരീതിയിൽ സ്ഥാപിച്ച നെയ്ലിങ് ഉൾപ്പെടെ മണ്ണിടിഞ്ഞു വീണതോടെയാണ് അടച്ചിട്ട ദേശീയപാത തുറക്കുന്നതു വൈകിയതും. മൺതിട്ടയിൽ 8 മീറ്റർ വരെ ദ്വാരങ്ങൾ നിർമിച്ച് ആങ്കർ റോഡുകൾ സ്ഥാപിച്ച് ഇവയെ കമ്പിവലകളുമായി ബന്ധിപ്പിച്ച്, നേരത്തെ നടത്തിയ നെയ്ലിങ്ങിനു മുകളിൽ വീണ്ടും കോൺക്രീറ്റ് നെയ്ലിങ് നടത്തും. 2-3 ഘട്ടങ്ങളിലായാണു കോൺക്രീറ്റ് നെയിങ് പൂർത്തിയാക്കുന്നതെന്ന് നിർമാണക്കമ്പനിയായ മേഘ കൺസ്ട്രക്ഷൻസ് അധികൃതർ പറഞ്ഞു. ഭാവിയിൽ മണ്ണിടിയുന്നത് ഒഴിവാക്കാനാകുമെന്നാണു കരുതുന്നത്.
കപ്പണത്തട്ടിലെ മണ്ണിടിച്ചിൽ;സുരക്ഷാ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്
മണ്ണിടിച്ചിൽ ഭീഷണിയുള്ള കുപ്പം കപ്പണത്തട്ട് ദേശീയപാതയിൽ സുരക്ഷാപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. ഇവിടെ തുടർച്ചയായി മണ്ണിടിഞ്ഞു വീണതു നിയന്ത്രിക്കാനാകാതെ വന്നതോടെ ദിവസങ്ങളോളം ഇതുവഴിയുള്ള ഗതാഗതത്തിനു തടസ്സമുണ്ടായി. മണ്ണിടിയുന്ന സ്ഥലങ്ങളിൽ കരിങ്കൽ ബോളറുകൾ കുട്ടിയിട്ട് അതിനു മുകളിൽ മണൽചാക്കുകൾ നിരത്തി ബലം കൊടുത്താണു മണ്ണിടിച്ചിൽ തടയാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. ആയിരക്കണക്കിനു മണൽ ചാക്കുകളാണ് ഈ മേഖലയിൽ നിരത്തിയത്. ഇതിന്റെ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണെന്നു നിർമാണക്കമ്പനി അധികൃതർ പറഞ്ഞു. മൺതിട്ടയുടെ ഉയരം കൂടിയ ഭാഗങ്ങൾ ടാർപോളിൻ ഷീറ്റുകൾ ഉപയോഗിച്ചു മുടി വെള്ളമിറങ്ങാത്ത വിധത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മഴ ശക്തമായാലും ഇതു നിലനിൽക്കുമെന്നാണു കരുതുന്നത്. എന്നാൽ ദേശീയപാത തുറന്നതോടെ ഇവിടെ ഇടിഞ്ഞ മണ്ണ് നീക്കം ചെയ്യാനായിട്ടില്ല. താഴെയുള്ള സിഎച്ച് നഗറിലെ ജനവാസ മേഖലയിലേക്കു മണ്ണൊഴുകി പോകാതിരിക്കാനുള്ള പ്രവർത്തനങ്ങളാണു നടത്തിയതെന്നും കമ്പനി അധികൃതർ പറഞ്ഞു. ദേശീയപാത വിദഗ്ധ സമിതി കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ സന്ദർശനം നടത്തിയിരുന്നു.
കുപ്പം സിഎച്ച് നഗറിലെ വീടുകൾക്കു സമീപത്തടിഞ്ഞ ചെളി നീക്കം ചെയ്തിട്ടുണ്ട്. ചെളി നിറഞ്ഞു സഞ്ചാരയോഗ്യമല്ലാതായ വഴികൾ ദേശീയപാത നിർമാണക്കമ്പനിയുടെ നേതൃത്വത്തിൽ ജില്ലി പൊടിയും മറ്റും നിരത്തി സഞ്ചാരയോഗ്യമാക്കി. ചെളി പ്രശ്നത്താൽ വീട് മാറേണ്ടി വന്നവരിൽ പി.മറിയം ഒഴികെയുള്ളവർ വീടുകളിലേക്കു തിരിച്ചെത്തിയിരുന്നു.
