അഹമ്മദാബാദ്: അപകടത്തിൽപെട്ട എയർ ഇന്ത്യയുടെ എ.ഐ. 171 വിമാനത്തിന് കഴിഞ്ഞമാസവും സാങ്കേതികത്തകരാർ ഉണ്ടായിരുന്നതായി വ്യക്തമായി. കേടുതീർത്ത് അടുത്തദിവസമാണ് വിമാനം ലണ്ടനിലേക്ക് പറന്നതെന്നും അന്നത്തെ യാത്രക്കാർ പറഞ്ഞു
മേയ് ഒന്നിന് ഉച്ചതിരിഞ്ഞ് 1.10-ന് പുറപ്പെടേണ്ട വിമാനത്തിൽ സമയമായിട്ടും ബോർഡിങ് തുടങ്ങിയില്ല. അകത്തുകയറ്റിയപ്പോളാകട്ടെ, രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നെന്നും യാത്രക്കാരനായ ശരദ് റാവൽ പറഞ്ഞു. ഇതിനിടയിൽ ഇടയ്ക്കിടയ്ക്ക് ലൈറ്റുകളും അണഞ്ഞിരുന്നു. ഒടുവിൽ സാങ്കേതികത്തകരാർമൂലം സർവീസ് റദ്ദാക്കിയതായി അറിയിച്ചു. യാത്രക്കാരെ ഹോട്ടലിലേക്കുമാറ്റി. അടുത്തദിവസവും ഒന്നരമണിക്കൂർ വൈകിയാണ് വിമാനം പറന്നുയർന്നത്. അപകടമുണ്ടായ വ്യാഴാഴ്ച ഇതേ വിമാനം ആദ്യം ഡൽഹിയിൽനിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തിയിരുന്നു. ശീതികരണസംവിധാനം കൃത്യമായിരുന്നില്ലെന്ന് യാത്രക്കാരനായ ആകാശ് വത്സ വാർത്താ ഏജൻസിയോട് പറഞ്ഞു