കെഎസ്ആര്‍ടിസി ബസുകളില്‍ ശുചിത്വം ഉറപ്പാക്കാനായി മാലിന്യ ബിന്നുകള്‍ വരുന്നു. ബസിന്റെ രണ്ട് വാതില്പ്പടികള്ക്കുമടുത്ത് ഇവ വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ളതാണ് പരിപാടി. ഇതിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്തെ എല്ലാ ബസുകളിലേക്കുമായി 8000 ബിന്നുകള്‍ വേണ്ടിവരും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ ശുചിത്വമില്ലായ്മയെ കുറിച്ച് വ്യാപകമായ പരാതികളുണ്ട്. യാത്രക്കാര്‍ അലക്ഷ്യമായി ഇടുന്ന മാലിന്യം പ്രശ്നമായതോടെയാണ് ഇതിന് പോംവഴി തിരഞ്ഞത് ടിക്കറ്റും ഭക്ഷ്യാവശിഷ്ടങ്ങളും വെള്ളക്കുപ്പിയുമെല്ലാം ഇങ്ങനെ സ്റ്റാന്‍ഡുകളില്‍ വന്നെത്തുന്നത് നീക്കുന്നതുതന്നെ ഒരു വലിയ ജോലിയാണ്. പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ പുതിയൊരു ശുചിത്വമാതൃകയെന്ന നിലയിലാണ് പദ്ധതി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.
പത്തനംതിട്ടയിൽ മഴയിൽ 197 വീടുകള്‍ തകർന്നു ; ദുരിതാശ്വാസ ക്യാമ്പുകൾ എട്ടായി പയ്യന്നൂരിൽ കിണറ്റിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി