അമൃത്സർ: നൗഷേര ഗ്രാമത്തിലെ മജിതാ റോഡ് ബൈപാസ് മേഖലയിൽ പട്ടാപ്പകലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഖലിസ്ഥാൻ ഭീകരനെന്ന് സംശയിക്കുന്ന ഒരാളാണ് കൊല്ലപ്പെട്ടത്. നാല് പേർക്ക് പരിക്കേറ്റു.
പ്രദേശത്ത് മുൻപ് വെച്ചുപോയിരുന്ന ബോംബ് എടുക്കാൻ വന്നയാളാണ് മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം അറിഞ്ഞെത്തിയ പൊലീസ് കണ്ടത് ഗുരുതരമായി പരിക്കേറ്റയാളെയാണ്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവസ്ഥലം പരിശോധിക്കാൻ ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്.. ഈ പ്രദേശത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ കൊല്ലപ്പെട്ടയാൾ ഭീകരൻ തന്നെയാകുമെന്ന് കരുതുന്നുവെന്നും പൊലീസ് പറഞ്ഞു.