വെമ്പായം കിടപ്പുരോഗിയായ അമ്മയെ കട്ടിലിൽ നിന്നു വലിച്ചു നിലത്തിട്ട് ചവിട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ വെമ്പായം തേക്കട ഭൂതത്താൻകുഴി പുത്തൻവീട്ടിൽ മണികണ്ഠൻ (46) മദ്യപിച്ച് പതിവായി വീട്ടിലും നാട്ടിലും അക്രമങ്ങൾ നടത്തുന്നയാൾ. അമ്മ ഓമനയമ്മയാണ് (75) കേസുകളിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന് മണികണ്ഠനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മകന് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഓമനയമ്മയാണ് അന്ന് കേസിൽ നിന്നു രക്ഷപ്പെടുത്തിയത്. സഹോദരി അനിതകുമാരിയുടെ കൺമുന്നിലായിരുന്നു കൊലപാതകം. മണികണ്ഠൻ്റെ മർദനത്തിൽ ഓമനയമ്മയുടെ കൈകാലുകൾ ഒടിഞ്ഞു. ആറുമാസം മുൻപ് മണികണ്ഠൻ തള്ളിവീഴ്ത്തി തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പിതാവ് തങ്കപ്പൻപിള്ള സഹോദരിയുടെ മകളുടെ വീട്ടിലായിരുന്നു താമസം. പണയത്തിലായ ബൈക്ക് തിരിച്ചെടുക്കാൻ പണം ആവശ്യപ്പെട്ട് മണികണ്ഠൻ ഓമനയമ്മയെ അസഭ്യം പറഞ്ഞാണ് തുടക്കം. തുടർന്ന് കട്ടിലിൽ നിന്നു ചവിട്ടി നിലത്തിട്ട് അതിക്രൂരമായി മർദിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ അനിതകുമാരി തള്ളി മാറ്റിയെങ്കിലും മണികണ്ഠൻ മർദനം തുടർന്നു. ബഹളം പതിവായതിനാൽ അയൽവാസികളാരും ആദ്യം എത്തിയില്ല. രക്തം വാർന്നു കിടന്ന ഓമനയമ്മയെ മണികണ്ഠൻ സ്ഥലം വിട്ട് രണ്ടുമണിക്കുർ കഴിഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അധികം വൈകാതെ മരിച്ചു. മണികണ്ഠൻ വീടിനും പതിവായി നാശമുണ്ടാക്കും. വീടിന്റെ ഇളകിപ്പോയ കതകുകൾ പോലും ഇക്കാരണത്താൽ മാറ്റിയിട്ടില്ല. മദ്യപിച്ച് പതിവായി വീട്ടിലും നാട്ടിലും അക്രമങ്ങൾ നടത്തുന്ന മണികണ്ഠനെ പൊലീസ് പിടികൂടിയാലും ഓമനയമ്മ സ്റ്റേഷനിലെത്തി പുറത്തിറക്കുമെന്ന് ബന്ധുക്കൾ പറയുന്നു.
വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തിൽ പത്തനംതിട്ടയില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍ മൂന്നര വയസുകാരി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു; അറസ്റ്റില്‍