കാസർകോട്: പതിനാറു വയസ്സുള്ള പെൺകുട്ടി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വെള്ളിയാഴ്ച അർധരാത്രിയോടെ രക്തസ്രാവം അനുഭവപ്പെട്ട പെൺകുട്ടിയെ ആദ്യം പരപ്പയിലെ ഒരു ഡോക്ടറെ കാണിച്ചു. കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിക്കാനായിരുന്നു ഡോക്ടറുടെ നിർദ്ദേശം. കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നും ഗുരുതരനിലയിലാണെന്നും വ്യക്തമായി. ഉടൻ മംഗ്ളൂരുവിലെ ആശുപത്രിയിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. തുടർന്ന് ആംബുലൻസിൽ കൊണ്ടു പോകുന്നതിനിടയിലായിരുന്നു മരണം. മൃതദേഹം വെൻലോക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. പെൺകുട്ടി ആരിൽ നിന്നാണ് ഗർഭം ധരിച്ചതെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുള്ളതായി കൂട്ടിച്ചേർത്തു. ഗർഭം അലസിപ്പിക്കുന്നതിന് ഏതെങ്കിലും ഒറ്റമൂലി നൽകിയതാണോ രക്തസ്രാവത്തിനു ഇടയാക്കിയതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതേ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
എസ്എസ്എൽസി വിജയശതമാനത്തിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് കണ്ണൂർ പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് മരണംവരെ തടവ്