സുള്ള്യ പയസ്വിനി പുഴയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിൽ ആശങ്ക. സുള്ള്യ നാഗപട്ടണ വെൻ്റഡ് ഡാമിന് സമീപത്തായി ഞായറാഴ്ച മുതലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തിങ്കളാഴ്ചയോടെ, നാഗപട്ടണ, ഭാസ്മഡ്ക, കാന്തമംഗൽ പ്രദേശങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മത്സ്യങ്ങൾ ചാകാൻ കാരണം ജലമലിനീകരണമാകാമെന്നാണ് അധികൃതർ സംശയിക്കുന്നത്. മത്സ്യങ്ങൾ ചത്തുപൊങ്ങിയതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് സുള്ള്യ ടൗൺ മുനിസിപ്പൽ ചീഫ് ഓഫീസർ സുധാകർ മാധ്യമങ്ങളോട് പ്രതികരിച്ചു. കാരണം കണ്ടെത്താൻ ജലസാമ്പിളുകൾ പരിശോധിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന് സുള്ള്യ തഹസിൽദാർ മഞ്ജുള പറഞ്ഞു. നാഗപട്ടണയിലെ കെഎഫ്ഡിസി റബ്ബർ സംസ്കരണ യൂണിറ്റിൽ നിന്ന് പുറന്തള്ളുന്ന അമോണിയ കലർന്ന വെള്ളം പുഴയിൽ ഒഴുകിയെത്തിയതായി സംശയിക്കുന്നു. നദിയിലെ വെള്ളം കറുത്ത നിറമായി മാറിയിട്ടുണ്ട്. ജലത്തിന് ദുർഗന്ധവുമുണ്ട്. ഇത് മലിനീകരണ സാധ്യതയെ സൂചിപ്പിക്കുന്നതായി അധികൃതർ പറഞ്ഞു.
കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ആരോഗ്യം ആനന്ദം ഗില്ലന്‍ ബാരി സിൻഡ്രോം; പൂനെയിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു