Latest News

ടിപി വധക്കേസ് പ്രതി രജീഷിന് പരോൾ അനുവദിച്ചത് 4 മാസത്തിനിടെ രണ്ടാം തവണ; ആയുർവേദ ചികിത്സ കഴിഞ്ഞ് ജയിലിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും പരോള്‍ നല്‍കിയത്

കണ്ണൂർ: ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് 4 മാസത്തിനിടെ രണ്ടാം തവണയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 15 ദിവസത്തേക്കാണ് ജയിൽ വകുപ്പ് വീണ്ടും പരോൾ നല്‍കിയത്. ടി പി വധ കേസിലെ നാലാം പ്രതിയാണ് രജീഷ്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് രജീഷ്. എറണാകുളത്തെ വിലാസമാണ് നൽകിയിരിക്കുന്നത്. അതിനാൽ അങ്ങോട്ട് പോകാനാണ് രജീഷിന്റെ തീരുമാനം. ഈ കാലയളവിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുത്. അതേ സമയം സ്വാഭാവിക പരോൾ ആണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ […]

ടിപി വധക്കേസ് പ്രതി രജീഷിന് പരോൾ അനുവദിച്ചത് 4 മാസത്തിനിടെ രണ്ടാം തവണ; ആയുർവേദ ചികിത്സ കഴിഞ്ഞ് ജയിലിലെത്തി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും പരോള്‍ നല്‍കിയത് Read More »

വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വിക്‌സിത് ഭാരത് റാം ജി ബില്ല് രാജ്യസഭയും പാസാക്കി. ബില്ല് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്നും, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ ഈ ബില്ലും പിന്‍വലിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിക്കുമ്പോള്‍ റാം റാം വിളിച്ചും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചും ഭരണപക്ഷം രാജ്യസഭയില്‍ ബഹളം ഉണ്ടാക്കി. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷം നടുത്തളത്തില്‍

വി ബി- ജി റാം ജി ബില്ല് രാജ്യസഭയും പാസാക്കി Read More »

കെഎസ്ആർടിസി ബസ്സിൽ കഞ്ചാവുമായി യുവാവ് പിടിയിൽ;

കാസർകോട്: കെഎസ്‌ആർടിസി ബസ്സിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. കാട്ടുകുക്കെ പെരളത്തെടുക്ക സ്വദേശി അബ്ദുൽ സമദ് (37 ആണ് എക്സൈസിൻ്റെ പിടിയിലായത്. വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ഇയാൾ കുടുങ്ങിയത്. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ. ക്രിസ്‌തുമസ് – ന്യൂയർ സ്പെഷ്യൽ ഡ്രൈവ്നോടനുബന്ധിച്ചാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്. 12 ഗ്രാം കഞ്ചാവ് യുവാവിന്റെ കയ്യിൽ നിന്നും കണ്ടെടുത്തു. കാട്ടുകുക്കെയിലെ സ്‌കൂൾ കുട്ടികൾക്കും പെർളയിലെ കോളേജ്

കെഎസ്ആർടിസി ബസ്സിൽ കഞ്ചാവുമായി യുവാവ് പിടിയിൽ; Read More »

ട്രെയിനിലെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ 715 ഗ്രാം കഞ്ചാവ്; റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിൽ ട്രെയിനിൻ്റെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ 715 ഗ്രാം കഞ്ചാവ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കാസർകോട് റെയിൽവേ സ്‌റ്റേഷനിലെത്തിയ ഭാവ്‌നഗർ കൊച്ചുവേളി എക്സ്പ്രസിൻ്റെ പിറകിലെ ജനറൽ കോച്ചിലാണ് കഞ്ചാവ് കണ്ടെത്തിയത്. കറുത്ത ഷോൾഡർ ബാഗിലിലെ പോളിത്തീൻ കവറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ 100 ചെറിയ പോളിത്തീൻ കവറുകളും ഷോൾഡർ ബാഗിനകത്തുണ്ടായിരുന്നു. കഞ്ചാവ് വിൽപനക്കായി കൊണ്ടുപോകുന്നതായി സംശയിക്കുന്നു. റെയിൽവേ പൊലീസ് സംഭവത്തിൽ വിശദമായ

ട്രെയിനിലെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ 715 ഗ്രാം കഞ്ചാവ്; റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു Read More »

ആളുകൾ നോക്കി നിൽക്കെ കാറിലേക്കു വലിച്ചുകയറ്റി: പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സംഘം അറസ്‌റ്റിൽ

കാസർകോട് പട്ടാപ്പകൽ നഗരമധ്യത്തിൽനിന്ന് ആളുകൾ നോക്കിനിൽക്കെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കാസർകോട് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് പന്ത്രണ്ടോടെയാണ് കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടുപോയത്. 150 കിലോമീറ്റർ അകലെ കർണാടകയിലെ സകലേശ്‌പുരിൽനിന്നാണ് കർണാടക പൊലീസ്, സംഘത്തെ പിടിച്ചത്. ആന്ധ്രാ സ്വദേശികളായ നാലു പേരെയും ഹനീഫയെയും ഇന്ന് പുലർച്ചെ കാസർകോട് സ്‌റ്റേഷനിൽ എത്തിച്ചു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.കറന്തക്കാട് ആര്യഭവൻ ഹോട്ടലിന്റെ മുന്നിലെ സർവീസ് റോഡിൽനിന്നാണ് ഹനീഫയെ ബലപ്രയോഗത്തിലൂടെ

ആളുകൾ നോക്കി നിൽക്കെ കാറിലേക്കു വലിച്ചുകയറ്റി: പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സംഘം അറസ്‌റ്റിൽ Read More »

ടോൾ പ്ലാസകളിലെ കാത്തിരിപ്പ് അവസാനിക്കുന്നു: 2026 അവസാനത്തോടെ എ.ഐ അധിഷ്‌ഠിത ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: 2026 അവസാനത്തോടെ രാജ്യത്തുടനീളം മൾട്ടി-ലെയ്‌ൻ ഫ്രീ ഫ്ളോ (MLFF) ടോൾ സംവിധാനവും എ.ഐ അധിഷ്ഠിത ഹൈവേ മാനേജ്മെൻ്റ് സാങ്കേതികവിദ്യയും നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി. രാജ്യസഭയിൽ ചോദ്യോത്തരവേളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് ടോൾ പ്ലാസകളിലെ കാത്തിരിപ്പ് ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. ജിപിഎസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ എന്നിവ സ്ഥാപിച്ച് എഐ സഹായത്തോടെയാണ് ടോൾ നിർണയിക്കുന്നത്. നാഷനൽ പേയ്മെൻ്റ് കോർപറേഷൻ (എൻപിസിഐ) തയാറാക്കിയ നാഷനൽ ഇലക്ട്രോണിക് ടോൾ

ടോൾ പ്ലാസകളിലെ കാത്തിരിപ്പ് അവസാനിക്കുന്നു: 2026 അവസാനത്തോടെ എ.ഐ അധിഷ്‌ഠിത ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് നിതിൻ ഗഡ്‌കരി Read More »

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്റെ പാസ്പോർട്ട് തിരിച്ചുനൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിൻ്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിൻ്റെ അഭിഭാഷകർ കോടതിൽ ബോധ്യപ്പെടുത്തിയത്. കേസിൽ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോൾ വ്യവസ്തകളുടെ ഭാഗമായാണ് ദിലീപ് കോടതിയിൽ പാസ്പോർട്ട് സമർപ്പിച്ചിരുന്നത്. പിന്നീട് വ്യവസ്ത‌തകളിൽ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്പോർട്ട് വീണ്ടും

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി Read More »

കിഫ്ബി മസാലബോണ്ട് കേസ്; മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ

കിഫ്ബി മസാലബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും നല്‍കിയ ഇഡിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ. കിഫ്ബിയുടെ ഹര്‍ജിയില്‍ നേരത്തെ നോട്ടീസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നേരത്തെ മസാല ബോണ്ട് കേസില്‍ ‘ഫെമ’ ലംഘനം കണ്ടെത്തിയ ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. നാല് മാസത്തേക്കായിരുന്നു സ്റ്റേ. റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്നായിരുന്നു കിഫ്ബിയുടെ വാദം. പിന്നാലെ വിശദമായ മറുപടി

കിഫ്ബി മസാലബോണ്ട് കേസ്; മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ Read More »

പോറ്റിയേ കേറ്റിയേ…; കടുത്ത നടപടി ഉടനില്ല; കോടതിയില്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലില്‍ പൊലീസ്

പോറ്റിയേ കേറ്റിയേ…’ എന്ന വിവാദ പാരഡി ഗാനത്തില്‍ പരാതിക്കാരന് തിരിച്ചടി. പ്രതികള്‍ക്കെതിരെ ഉടന്‍ കടുത്ത നടപടി ഉണ്ടാകില്ല. കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കും. പ്രതികള്‍ക്ക് നോട്ടീസ് അയച്ചശേഷമായിരിക്കും തുടര്‍നടപടി. പ്രതിപ്പട്ടികയില്‍ ഇല്ലാത്ത അണിയറ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും നീക്കമുണ്ട്. പരാതിക്കാരന്റെ മൊഴി നാളെയോ മറ്റന്നാളോ രേഖപ്പെടുത്തും. ഗാനം അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതായി കാണിച്ച് തിരുവാഭരണപാത സംരക്ഷണ സമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാരഡി ഗാനം പ്രചരിപ്പിക്കുന്നത്

പോറ്റിയേ കേറ്റിയേ…; കടുത്ത നടപടി ഉടനില്ല; കോടതിയില്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലില്‍ പൊലീസ് Read More »

ജയിൽ കോഴക്കേസിൽ കേസെടുത്ത ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജയിൽ കോഴക്കേസിൽ കേസെടുത്ത ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊടി സുനിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തൽ.8 തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങി. പരോളിനും ജയിലിലെ സൗകര്യങ്ങൾക്കും വേണ്ടി പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്

ജയിൽ കോഴക്കേസിൽ കേസെടുത്ത ജയിൽ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത് Read More »

Scroll to Top